ഓര്‍ക്കാന്‍ പോലുമാവില്ല ആ മൂന്ന് വര്‍ഷം! ആത്മീയത കരുത്തായി! ഡിവോഴ്‌സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സമാന്ത

സമാന്ത നാഗചൈതന്യ വിവാഹമോചന ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ശാരീരികമായും മാനസികമായും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സമാന്ത. പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും കഥാപാത്രത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയുമൊക്കെ സജീവമാണ് സമാന്ത. സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. സിനിമയിലെപ്പോലെ ഗ്ലാമറസായ ജീവിതമല്ല തന്റേതെന്ന് സമാന്ത പറയുന്നു. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലായിരുന്നു താരം പിന്നിട്ട പ്രതിസന്ധികളെക്കുറിച്ചും, വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും സംസാരിച്ചത്.

ചില കാര്യങ്ങള്‍ സംഭവിക്കരുതായിരുന്നുവെന്ന് നമ്മള്‍ കരുതാറില്ലേ, ആ മൂന്ന് വര്‍ഷങ്ങള്‍ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്്. എന്റെ സുഹൃത്തിനോട് ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ജീവിതമല്ലേ, വരുന്നതെല്ലാം നേരിട്ടേ മതിയാവൂ എന്ന ബോധ്യമുണ്ട് ഇപ്പോള്‍. ആ അനുഭവങ്ങള്‍ എനിക്ക് കരുത്തായി മാറി. തീയില്‍ ചവിട്ടിയാണ് ഞാന്‍ സഞ്ചരിച്ചത്. ആത്മീയമായൊരു ഉയിര്‍ത്തെഴുന്നേല്‍പ്പായി ഞാന്‍ അതിനെ വിശേഷിപ്പിക്കും.

ജീവിതത്തില്‍ ആത്മീയത ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടന്ന് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് ഞാന്‍ എത്തിയത് അതിലൂടെയാണ്. വെല്ലുവിളികള്‍ നേരിടാനുള്ളൊരു ശക്തിയായിരുന്നു ആത്മീയത. മാനസികമായും ശാരീരികമായുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ നമ്മളെ പ്രാപ്തരാക്കാന്‍ ആത്മീയത സഹായിക്കും. നല്ലൊരു സുഹൃത്തും ശക്തിയുമായി അവയെ കൂടെക്കൂട്ടണമെന്നാണ് എനിക്ക് പറയാനുള്ളത്.

കരിയറിലെ പുതുചിത്രങ്ങള്‍ വലിയ പ്രതീക്ഷയാണ് സമാന്തയ്ക്ക് നല്‍കുന്നത്. അടുത്ത മാസം മുതല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കഥാപാത്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ഞാനിപ്പോള്‍. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എനിക്കിഷ്ടമാണ്. മാര്‍ഷ്യല്‍ ആര്‍ട്‌സും അമ്പെയ്ത്തും, കുതിര സവാരിയുമെല്ലാം ഞാന്‍ ഇതിനകം പഠിച്ച് കഴിഞ്ഞു. പുതിയതെന്തെങ്കിലും പഠിക്കാനുണ്ടോയെന്നാണ് കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചിന്തിക്കാറുള്ളത്. ഇപ്പോഴും ഞാനൊരു വിദ്യാര്‍ത്ഥിയാണെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം.
കാത്തിരുന്ന സിനിമയെത്തുന്നു; മമ്മൂട്ടി – എംടി കോംബോ വീണ്ടുമെത്തി

മികച്ച അവസരങ്ങള്‍ക്കായാണ് ഇപ്പോഴും പ്രാധാന്യം നല്‍കുന്നത്. ആവര്‍ത്തന വിരസത ഇല്ലാതെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റണം. ഒരേ കാര്യം ചെയ്യുമ്പോള്‍ ആര്‍ക്കായാലും മടുപ്പ് വരും. നമ്പറിലല്ല ഗുണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളുടേതായ സ്‌പേസ് വേണമെന്ന് ഡിമാന്‍ഡ് ചെയ്യുന്ന നിലപാടിനോട് താല്‍പര്യമാണെന്നും സമാന്ത പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *