ഒരു തരി കേക്ക് നാവില്‍ തൊട്ട് പിറന്നാള്‍ മധുരം..!! അവസാനത്തേത് ആകുമെന്ന് അന്ന് കരുതിയില്ല..!! ഒരാഴ്ച തികയും മുന്നേ സിദ്ദിഖിനെ തേടി മരണവും..!!

മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നുവെന്ന് തോന്നിപ്പോകുന്നു! ഒരുപാട് നേരത്തെയായിപ്പോയി! നോവായി പ്രിയപ്പെട്ടവരുടെ വാക്കുകൾ.സിദ്ദിഖിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്നറിയില്ലെന്ന് പറഞ്ഞ് മിക്കവരും വിങ്ങിപ്പൊട്ടുകയായിരുന്നു. വര്‍ഷങ്ങളായുള്ള പരിചയത്തെക്കുറിച്ച് പറയുന്നതിനിടെ പലരുടെയും വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി സിദ്ദിഖ് വിടവാങ്ങി. തിരക്കഥയും സംവിധാനവും അഭിനയവുമൊക്കെയായി സജീവമായിരുന്ന അദ്ദേഹം കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു. സിനിമാലോകവും പ്രേക്ഷകരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. സിനിമാലോകത്തുള്ളവരെല്ലാം സിദ്ദിഖിനെ അനുസ്മരിച്ചെത്തിയിരുന്നു. 40 വര്‍ഷത്തെ സൗഹൃദമാണ്, ഈ പോക്ക് ഒരുപാട് നേരത്തെയായിപ്പോയെന്നായിരുന്നു ജയറാം കുറിച്ചത്. വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍, അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലിയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. സിദ്ദിഖിനൊപ്പമുള്ളൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

വളരെ സ്നേഹത്തോടെ എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ള എന്റെ ജ്യേഷ്ഠനാണ്. ഒരുപാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടുമുണ്ട്. സന്തോഷത്തിലും സങ്കടത്തിലും എന്നെ കേൾക്കാനും ഉപദേശിക്കാനും സ്നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണ്. ഓർമ്മകൾ മാത്രമേ ഇനിയുള്ളൂവെന്നായിരുന്നു സംവിധായിക രത്തീന കുറിച്ചത്.ചിരിയുടെ ഗോഡ് ഫാദർ വിടവാങ്ങി. പ്രിയ സുഹൃത്ത് സിദ്ദിഖിന് ബാഷ്പാഞ്ജലികൾ. മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നു എന്നു തോന്നിപ്പോകുന്നുവെന്നായിരുന്നു സംവിധായകനായ വിനയൻ ഫേസ്ബുക്കിൽ എഴുതിയത്. എന്നെന്നും ഗുരുവും, വഴികാട്ടിയുമായിരുന്നു എന്റെ പ്രിയപ്പെട്ട ഇക്കയെന്നായിരുന്നു നാദിർഷ പറഞ്ഞത്. ഇത്രയും നേരത്തേ പോകരുതായിരുന്നു സിദ്ധിക്കയെന്നായിരുന്നു വിനോദ് കോവൂരിന്റെ കുറിപ്പ്.സിദ്ധിഖ്- ലാൽ എന്ന് ടൈറ്റിൽ ആദ്യമായി കണ്ടത് നാടോടിക്കാറ്റിലാണ്. സ്റ്റോറി ഐഡിയ എന്ന ക്രെഡിറ്റ് ലൈനിൽ. പിന്നീടിങ്ങോട്ട് പൊട്ടിച്ചിരിയുടെ കൂട്ടു പേരായി സിദ്ധിഖ്. കൊള്ളാവുന്ന ചിരിയിലേക്കും കഥാപരിസരത്തേക്കും സിനിമയെ മാറ്റി ആ കൂട്ടുകെട്ട്. ബോഡിഗാർഡിലൂടെ ഹിന്ദിയിൽ അദ്ദേഹം നേരിട്ട് എത്തും മുൻപേ അദ്ദേഹത്തിന്റെ സിനിമകൾ അവിടെ ഹിറ്റടിച്ചു കഴിഞ്ഞിരുന്നു.ഹിറ്റ്ലർ മുതൽ ബിഗ് ബ്രദർ വരെയുള്ള ഒറ്റയ്ക്കുള്ള സംവിധായക യാത്രയും സൂപ്പർ ഹിറ്റാക്കി അദ്ദേഹം. ആദ്യ സിനിമ മുതൽ എത്രയധികം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച അപൂർവ്വ പ്രതിഭ. ചേർത്തു പിടിച്ച സ്നേഹിതൻ- സിദ്ധിഖ് സാർ അതെല്ലാമായിരുന്നു. സ്വപ്നത്തിൽ സിനിമയുള്ള ഓരോരുത്തർക്കും പ്രചോദനമാണ് ആ ജീവിതമെന്ന് വിഎ ശ്രീകുമാർ കുറിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *