ഇങ്ങനെ ഒരു കുട്ടി ഉണ്ടല്ലോ ആലോചിച്ചു കളയാം എന്ന ചിന്ത വിവാഹത്തിലേക്ക് എത്തിച്ചു; ജീവിതത്തിലെ പുത്തൻ സന്തോഷം

ഗായിക സിതാര കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും ഗായിക പങ്കിടാറുണ്ട്. പ്രിയതമന്‍ സജീഷും സോഷ്യൽ മീഡിയിൽ ഏറെ സജീവമായ വ്യക്തിയാണ്. ഇപ്പോൾ രണ്ടുപേരുടെയും ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയ്ന്നത്. ജീവിതത്തിൽ ഒന്നായതിന്റെ വാർഷികദിനമാണ് സജീഷ് മനോഹരമായ ഒരു പോസ്റ്റിലൂടെ തന്റെ സന്തോഷവും സ്നേഹവും പങ്കിടുന്നത്.

സജീഷിന്റെ വാക്കുകൾ

“സമം സമരം രസം സമരസം!”പ്രായത്തോടൊപ്പം പ്രണയവും, പോരാ പോരാ എന്ന പോരാട്ടങ്ങളും പതിന്മടങ്ങ് പെരുകിയ പതിനേഴ് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു…! പരസ്പരം പറയാതെ, അറിയുന്ന പൊരുളുകൾ… പാഠങ്ങൾ… ഒരേസമയം അടുക്കുകയും അകലുകയും ചെയ്യുന്ന കാന്തികതയുടെ ഭൗതിക ശാസ്ത്രം.

അസന്തുലിതാവസ്തകളിൽ നിന്നും സ്വയം കലങ്ങിത്തെളിയുന്ന സന്തുലിതങ്ങളുടെ രസതന്ത്രം.
ജീവനത്തിൽ നിന്ന് അതിജീവനത്തിലേക്ക് ജീവിപ്പിക്കുന്ന ജീവകങ്ങളുടെ ജനിതകഭേദം!
ദാമ്പത്യം ഒരു ഗണിതമത്രേ! ഗുണിച്ചാലും ഹരിച്ചാലും കൂട്ടിയാലും കിഴിച്ചാലും ഒരുത്തരവും കിട്ടാത്ത കണക്കിലെ ഒരു കളി.

ടിവി സംഗീത പരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികളുടെ പ്രിയങ്കരിയായി മാറിയത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സിലെ മികച്ച പാട്ടുകാരിയായി 2004ൽ സിതാര കപ്പുയർത്തിയിരുന്നു. പിന്നാലെ ഏഷ്യാനെറ്റിൻ്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് എന്നീ പരിപാടികളുടെ ടൈറ്റിലുകൾ കൈയ്യിലേന്തി. ഇപ്പോൾ വേറിട്ട ശബ്ദ സാന്നിധ്യമായി സിതാര തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഏതു സ്വരഭേദവും തൻ്റെ കണ്ഠത്തിലുണ്ടെന്ന് സിതാര ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്.

തനിക്ക് വിവാഹ ആലോചനകൾ വീട്ടിൽ നോക്കി തുടങ്ങിയപ്പോൾ ആദ്യമേ മനസ്സിൽ വന്ന മുഖം സിത്താരയുടേത് ആയിരുന്നു എന്ന് മുൻപൊരിക്കൽ സജീഷ് പറഞ്ഞിട്ടുണ്ട്. “ഇങ്ങനെ ഒരു കുട്ടി ഉണ്ടല്ലോ ആലോചിച്ചു കളയാം എന്ന ചിന്ത ആയിരുന്നു. അങ്ങനെ നമ്മൾ ആലോചനയുമായി വീട്ടിൽ ചെന്നു അങ്ങനെ ആണ് വിവാഹം നടക്കുന്നത്- വിവാഹകഥ പങ്കിട്ടുകൊണ്ട് സജീഷ് മുൻപേ പറഞ്ഞിട്ടുണ്ട്
നുണക്കുഴി ഒടിടിയിലേക്ക്; സ്ട്രീമിങ് എന്ന് ആരംഭിക്കും?

ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ട് വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം. രണ്ടാളുടെയും വീട്ടില്‍ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ എന്റെ സങ്കല്‍പ്പം അറിയാമായിരുന്നു. കോഴ്സൊക്കെ കഴിഞ്ഞ് ഞാന്‍ തന്നെ നോക്കിക്കോളാമെന്ന് പറഞ്ഞിരുന്നതായി സജീഷ് വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *