സുബി മരിക്കുന്നതിനു മുൻപ് അവസാനം സംസാരിച്ചത്.. വിവാഹം കഴിക്കാനിരുന്ന വ്യക്തിയുമായി.. നെഞ്ച് നീറി അമ്മ പറയുന്നു

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ കലാകാരിയായിരുന്നു സുബി സുരേഷ്. അവതാരകയായും സ്റ്റേജ് ഷോകളുമായും മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ഒന്നും സംഭവിക്കില്ലെന്നും താന്‍ പഴയത് പോലെ തന്നെ തിരിച്ചുവരുമെന്നുമായിരുന്നു സുബി പ്രിയപ്പെട്ടവരോടെല്ലാം പറഞ്ഞത്. കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ അതിന്റെ കാര്യങ്ങളെല്ലാം ചെയ്ത് വരികയായിരുന്നു. അതിനിടയിലാണ് സുബിയുടെ ആരോഗ്യനില വഷളായതും അന്ത്യം സംഭവിച്ചതും. ഇതുപോലൊരു മകളെ ഒരാള്‍ക്കും ലഭിക്കില്ല. മകളെക്കുറിച്ചുള്ള ഓര്‍മ്മകളുമായി സൂപ്പര്‍ അമ്മയും മകളിലേക്ക് എത്തിയിരിക്കുകയാണ് സുബിയുടെ അമ്മ.അങ്ങനെയൊരു മകള്‍ എനിക്ക് മാത്രമേ ഉണ്ടാവുള്ളൂ. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നായിരുന്നു അമ്മ പറഞ്ഞത്. അത് ശരിവെക്കുകയായിരുന്നു സ്വാസികയും ശ്വേത മേനോനും. ഇവിടെ എനിക്ക് കിടക്കണ്ട, ഇവരെന്നെ എണീപ്പിച്ച് ഇരുത്തണ പോലുമില്ലെന്ന് സുബി പറയുമായിരുന്നു. എഴുന്നേല്‍പ്പിച്ച് ഇരുത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അവള്‍ എന്ന് പറഞ്ഞ് കരയുകയായിരുന്നു.ഇവിടത്തെ കാര്യങ്ങളൊന്നും ശരിയല്ല. നഴ്‌സുമാര്‍ ശരിയല്ല. ഫുഡും എനിക്ക് പ്രശ്്‌നമാണ്. അമ്മ എന്നെ ഇവിടെ നിന്നും 2 ദിവസത്തിനകം കൊണ്ടുപോവണമെന്നും മകള്‍ പറഞ്ഞിരുന്നതായും സുബിയുടെ അമ്മ പറയുന്നു. നമ്മുടെ വീട് വിറ്റിട്ടാണേലും നിന്നെ ഞങ്ങള്‍ ചികിത്സിക്കും. എങ്ങനെയായാലും നിന്നെ ഞങ്ങള്‍ക്ക് തിരിച്ച് വേണം. ധൈര്യമായിട്ടിരിക്കൂ എന്ന് ഞാന്‍ മോളോട് പറഞ്ഞിരുന്നു. നടന്ന് വരാന്‍ ആഗ്രഹിച്ച അവള്‍ കിടന്നാണ് വന്നത്. അവളാഗ്രഹിച്ച പോലെ എനിക്കവളുടെ കൈപിടിച്ച് കൂടെക്കൂട്ടാനായില്ല.

ജീവിതത്തില്‍ തന്നെ എല്ലാ രീതിയിലും മനസിലാക്കിയ വ്യക്തിയാണ് അമ്മയെന്ന് സുബി പറഞ്ഞിരുന്നു. എന്റെ മനസിലെ കള്ളത്തരം പോലും അമ്മ ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കും. ഞാന്‍ വല്ല പ്രണയത്തിലോ, എനിക്കാരോടെങ്കിലും ഇഷ്ടം തോന്നിയാലോ അത് പറയേണ്ട, അമ്മയ്ക്ക് മനസിലാവും. എങ്ങനെയാണെന്നറിയില്ല. അമ്മയ്ക്ക് അതൊക്കെ വ്യക്തമായി മനസിലാവുമെന്ന് മുന്‍പ് സുബി അമ്മയെക്കുറിച്ച് പറഞ്ഞിരുന്നു. നിന്റെ ചേച്ചിയാണോ ഇതെന്ന് അമ്മയെ കാണുമ്പോള്‍ ചിലരൊക്കെ ചോദിക്കാറുണ്ട്.
അടുത്ത സുഹൃത്തുമായുള്ള വിവാഹ തയ്യാറെടുപ്പുകള്‍ നടന്ന് വരികയായിരുന്നു. വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. എന്നെ കെട്ടാന്‍ വേണ്ടി താലിവരെ അദ്ദേഹം പണിയിപ്പിക്കാന്‍ കൊടുത്തു എന്നായിരുന്നു അന്ന് സുബി പറഞ്ഞത്. മഞ്ഞപ്പിത്തം വന്ന സമയത്ത് ആരോഗ്യം ശ്രദ്ധിക്കാതെ ഏറ്റെടുത്ത പരിപാടിക്കായി പോവുകയായിരുന്നു സുബി. റസ്റ്റ് എടുക്കാനായി നിര്‍ബന്ധിച്ചില്ലെങ്കിലും സുബി അത് അനുസരിച്ചില്ലെന്ന് സുഹൃത്തും പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *