നെഞ്ചുപൊട്ടിക്കുന്ന സംഭവം ആ കാരണം ഇങ്ങനെ പൊന്നുപോലെ സ്നേഹിച്ച മകൾ ഹോ

കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ നഷ്ടങ്ങൾ ആയിരുന്നു സംഭവിച്ചത് . പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായ ഒരു സംഭവം തന്നെയായിരുന്നു ഇത്. 17000 കടന്നു മ,ര,ണ,നിരക്കെന്ന റിപ്പോർട്ട് പുറത്ത് വന്നിരിന്നു. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞതിനൊപ്പം ആളുകൾ അഭയമില്ലാതെ അലയുകയാണ്. ഫെബ്രുവരി ആറിനാണ് തുർക്കിയിലെ ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ നാലു മണിക്ക് ശേഷം ആണ് ഇത് സംഭവിച്ചത്. തുർക്കിയിലെയും സിറിയയിലെയും വാർത്തകൾ അധികം വൈകാതെ തന്നെ പുറംലോകത്തേക്ക് എത്തുകയും ചെയ്തു.ദുരന്ത ഭൂമിയിൽ നിന്നും എത്തുന്ന ചിത്രങ്ങളാകട്ടെ ആരുടെയും മനസ്സിൽ വേദന പകർത്തുന്നതും. ഹൃദയം പിളർക്കുന്ന നിരവധി ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഠിനമായ തണുപ്പ് ആണ് ഇപ്പോൾ അവിടത്തെ ഏറ്റവും വലിയ പ്രശ്നം. ചില ഭീമൻ കെട്ടിടങ്ങളൊക്കെ ക്ഷണനേരം കൊണ്ട് നിലംപൊത്തുന്ന കാഴ്ചകൾക്കുള്ളിൽ തന്നെ രക്ഷാ പ്രവർത്തകർ ജീവൻ പോലും പണയം വെച്ച് ആളുകളെ രക്ഷപ്പെടുത്തുന്ന കഠിനപ്രയത്നത്തിൻ്റെയും കാഴ്ചകൾ കാണാൻ സാധിക്കും. എന്നാൽ ഇപ്പോൾ കാണുമ്പോൾ തന്നെ വേദന ഉളവാക്കുന്ന ചില ചിത്രങ്ങളിൽ ഓൺലൈനിൽ പ്രചരിക്കുന്നുമുണ്ട്.അത്തരത്തിൽ ഫോട്ടോഗ്രാഫർ അഡി മാൾട്ടൺ പകർത്തിയിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ വീടുകൾ തകർന്നു പ്രിയപ്പെട്ടവരെ നഷ്ടമായി. മനുഷ്യരുടെ വേദനകളെ കാണിക്കുന്ന ഒരു ചിത്രമായിരുന്നു ആൾട്ടൻ പകർത്തിയത്. ഈ ചിത്രത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുള്ള ഒരാളുടെ കയ്യും പിടിച്ചിരിക്കുന്ന ഒരു മനുഷ്യനെയാണ് കാണാൻ സാധിക്കുന്നത്. കാണുമ്പോൾ തന്നെ ആർക്കും നൊമ്പരവും അതോടൊപ്പം തന്നെ സങ്കടം തോന്നുന്ന ചിത്രമാണ്. തൻ്റെ കുടുംബത്തെ മുഴുവൻ ഈ ഭൂചലനം കൊണ്ടുപോയ ഒരു നിസഹായനായ ഒരു മനുഷ്യനാണ് അദ്ദേഹം.

മ,രി,ച്ചു പോയിട്ടും കൈവിടാൻ ആവാതെ തന്നെ കുടുംബത്തിലുള്ള മകളുടെ കയ്യിൽ പിടിച്ചിരിക്കുകയാണ് അദ്ദേഹം.കൗമാരക്കാരിയായ തൻ്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അദ്ദേഹത്തിൻ്റെ മകളെ ഭൂചലനം അദ്ദേഹത്തിൽ നിന്നും അകറ്റി കളഞ്ഞിരിക്കുന്നു. ഒരു കാലത്ത് തന്നെ നെഞ്ചോട് ചേർത്തുപിടിച്ചു വളർത്തിയ മകളെ അവസാന സമയത്തും കൈവിടാതെ ചേർത്തു പിടിച്ചിരിക്കുകയാണ് ആ പിതാവ്. പതിനഞ്ച് വയസ്സ് മാത്രമുള്ള ഇർമക്ക് എന്ന മകൾ കട്ടിലിൽ മ,രി,ച്ച് കിടക്കുകയാണ്. വീട് തകർന്ന് അവൾക്ക് മുകളിലേക്ക് വീണിരിക്കുന്നു.ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി അനുജന് മേൽ പതിക്കാതെ സുരക്ഷ ഒരുക്കുകയായിരുന്നു ആ 15 വയസ്സുകാരി. ഇത് വളരെയധികം ശ്രദ്ധ നേരിടുന്നുണ്ട്. അത് ആളുകളുടെ ഹൃദയം തകർക്കുന്നുണ്ട്. ചെറിയൊരു വേദന പോലുമറിയിക്കാതെ ആയിരിക്കുമല്ലോ ഒരുപക്ഷേ ആ പിതാവ് വളർത്തിയിട്ടുണ്ടാവുക. ഒരു കെട്ടിടം മുഴുവൻ അവളുടെ ശരീരത്തിലേക്ക് പതിക്കുമ്പോൾ അവൾ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും. ആ നിമിഷം അച്ഛൻ അതൊക്കെ ഓർക്കുന്നുണ്ടാവില്ലേ. എൻ്റെ മകൾക്ക് വലിയ ശബ്ദം പേടിയാണ്. ഇങ്ങനെയായിരുന്നു ആ പിതാവ് ഫോട്ടോഗ്രാഫറോട് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *