ഉര്‍വ്വശിയുടെ മകള്‍ പുതിയ ജീവിതത്തിലേക്ക്.. കുഞ്ഞാറ്റയുടെ വിശേഷം അറിഞ്ഞോ..!! മനംനിറഞ്ഞ് അനുഗ്രഹിച്ച് അച്ഛനും അമ്മയും

യോസി എന്ന ചിത്രത്തിലൂടെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് അഭയ് ശങ്കര്‍. തിങ്ക് എന്നാണ് യോസിയുടെ അര്‍ത്ഥം. ആത്മഹത്യയ്‌ക്കെതിരായിട്ടൊരു മെസ്സേജ് കൊടുക്കുന്ന കൊമേഷ്യല്‍ ത്രില്ലര്‍ ചിത്രം അങ്ങനെയാണ് യോസിയെ അഭയ് വിശേഷിപ്പിക്കുന്നത്. ഡാന്‍സും പാട്ടുമൊക്കെയുള്ള പക്കാ കൊമേഷ്യലായിട്ടുള്ള ചിത്രമാണ് ഇത്.യോസിയിലൂടെയായി നായകനായി അരങ്ങേറിയിരിക്കുകയാണ് അഭയ് ശങ്കര്‍. ഉര്‍വശിയുടെ കുടുംബത്തിലെ പുത്തന്‍ താരോദയമായാണ് അഭയിനെ വിശേഷിപ്പിക്കുന്നത്. ഒരു മലയില്‍ നിന്നും വീഴുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. സ്റ്റണ്ട് മാസ്റ്ററില്‍ വിശ്വസിച്ചാണ് ചാടിയത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന രംഗമായിരുന്നു. കുറച്ച് റിസ്‌ക്കായ ഷോട്ടായിരുന്നു. എല്ലാം നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റി. 32 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇനി കുറച്ചുകാലത്തേക്ക് ട്രക്കിംഗിന് പോവണ്ടെന്നായിരുന്നു ഷൂട്ട് കഴിഞ്ഞപ്പോള്‍ തോന്നിയത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അഭയ് യോസി വിശേഷങ്ങള്‍ പങ്കുവെച്ചത്.ഷൂട്ട് തുടങ്ങുന്നതിനും നാല് ദിവസം മുന്‍പായാണ് ഈ ചിത്രത്തിലേക്ക് കയറുന്നത്. വേറൊരു നടന് വേണ്ടി വെച്ചിരുന്ന ക്യാരക്ടറായിരുന്നു. അദ്ദേഹത്തിന് അസൗകര്യം വന്നതോടെയാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് വരുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടറാണ് എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഏത് ജോണറാണെന്ന് പിന്നീടാണ് മനസിലേക്കെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. അധികമാരും ഉപയോഗിക്കാത്ത സ്ഥലങ്ങളൊക്കെയുണ്ടായിരുന്നു. അതിന്റേതായ തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതിന് അപ്പുറത്ത് പോവരുത് എന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊക്കെ കിട്ടിയിട്ടുണ്ട്.

​സിനിമയുടെ ബാലപാഠം പകര്‍ന്ന് തന്നത് കല്‍പ്പന അപ്പച്ചിയാണ്. ഞങ്ങള്‍ നല്ല ക്ലോസായിരുന്നു. എപ്പോഴും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മക്കളേ, നീ ധൈര്യമായിട്ട് ചെയ്യൂ എന്നാണ് പറയാറുള്ളത്. ആ വിയോഗം എനിക്ക് വലിയ ഷോക്കായിരുന്നു. ഉര്‍വശി അപ്പച്ചിയും കല അപ്പച്ചിയുമെല്ലാം നല്ല സപ്പോര്‍ട്ടാണ്. ഈ സിനിമയില്‍ അവരും അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. വളരെ മൈന്യൂട്ടായ കാര്യങ്ങള്‍ വരെ പറഞ്ഞ് തരും.ഉര്‍വശി കുടുംബത്തില്‍ നിന്നൊരു താരോദയം എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഭയങ്കര പ്രഷറാണ്. അവര്‍ക്കുള്ള ഒരു വാല്യൂ ഉണ്ടല്ലോ, സൂപ്പര്‍സ്റ്റര്‍ എന്ന ലെവലിലാണ് ഉര്‍വശി നില്‍ക്കുന്നത്. പറ്റാവുന്ന രീതിയില്‍ മാക്‌സിമം എഫേര്‍ട്ട് ഇട്ടാണ് പോവുന്നത്. ചെന്നൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ജോലി കളഞ്ഞ് അഭിനയിക്കാന്‍ പോവുന്നതിനോട് കുടുംബത്തിലാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും ജോലി ചെയ്താണ് മുന്നോട്ട് പോവുന്നത്.കല്‍പ്പന അപ്പച്ചിയുടെ മകളായ ശ്രീമയി ഇതിനകം തന്നെ രണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കലാരഞ്ജിനിയുടെ മോനും സിനിമയില്‍ വരാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ഞാറ്റയും സിനിമയില്‍ വരുമെന്നാണ് നമ്മളെല്ലാം വിചാരിക്കുന്നത്. എല്ലാവരും ഓരോ വഴിയിലൂടെയായി സിനിമയിലേക്ക് വരും. സിനിമ എന്ന് പറയുമ്പോള്‍ അതിന്റേതായ റിസ്‌ക്ക് ഫാക്ടറുണ്ട്. ഇപ്പോള്‍ അഭിനയത്തിലേക്ക് കൂടുതലായി ഇറങ്ങിയപ്പോഴാണ് അതേക്കുറിച്ച് നേരിട്ട് മനസിലാക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *