തലച്ചോറോ തലയോട്ടിയോ ഇല്ല വൈദ്യശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ് ഈ കുഞ്ഞ്

തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ജാക്സൺ ഗോകിൽ എന്ന ആ കുഞ്ഞ് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്. ഒരു ദിവസം പോലും ജീവിക്കില്ലെന്നും, കൊന്നു കളഞ്ഞേക്കാം എന്നും ഡോക്ടർമാർ പറഞ്ഞ ആ കുഞ്ഞിൻ്റെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഗുവൽ ബ്രിട്ടാനി ദമ്പതികൾക്ക് അവനെ കിട്ടിയത്. എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോർ വളർച്ച ഇല്ല എന്ന ഡോക്ടർ കണ്ടെത്തിയത്. കുട്ടിയെ ജീവനോടെ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്നും അബോർട്ട് ചെയ്യണം എന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ആ അമ്മയ്ക്ക് അത് താങ്ങാനാവുന്നത് അല്ലായിരുന്നു.അവർ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ അനുവദിച്ചില്ല. എന്തുവന്നാലും അത് സഹിക്കാൻ ഞാൻ തയാറാണെന്നു പറഞ്ഞവർ തീരുമാനത്തിൽ ഉറച്ചുനിന്നു. ശേഷിച്ച മാസങ്ങൾ പ്രാർത്ഥനയോടെ കഴിച്ചുകൂട്ടി ആ അമ്മ. ഒരു ദിവസമെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ മതിയെന്ന് ദൈവത്തോട് അവർ കേണപേക്ഷിച്ചു. പക്ഷേ കുഞ്ഞ് അതിജീവിക്കില്ലെന്ന് ഡോക്ടർമാർ ഉറപ്പായും പറഞ്ഞു. എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞ് അനങ്ങി തുടങ്ങിയതോടെ ആ അമ്മയ്ക്ക് പ്രതീക്ഷ വന്നു. ഒടുവിൽ ഒൻപതാം മാസത്തിൽ സുഖപ്രസവത്തിൽ അവൻ പുറത്തു വന്നു. ജനിക്കുമ്പോൾ കുട്ടിക്ക് തലച്ചോറിൻ്റെ വളർച്ച 20 ശതമാനം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിൽ അവയവങ്ങൾ പ്രവർത്തനരഹിതമായി മരണം സംഭവിക്കും എന്ന് ഡോക്ടർമാർ വീണ്ടും വിധിയെഴുതി. എന്നാൽ വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി അവൻ ജീവിച്ചു. അതോടെ അവൻ്റെ കഥ ലോകം മുഴുവൻ പരന്നു.

അവൻ്റെ നീലക്കണ്ണുകളും ആകർഷകമായ മുടിയും നിഷ്കളങ്കമായ പുഞ്ചിരിയും ആരുടെയും മനംകവരുന്നതായിരുന്നു. തലച്ചോർ വളർച്ച ഇല്ലാത്തതുകൊണ്ട് അവന് സംസാരിക്കാനോ കേൾക്കാനോ ഒന്നും സാധിച്ചിരുന്നില്ല. എന്നാൽ ചില പ്രത്യേകതരം ചലനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും അവൻ മാതാപിതാക്കളോട് സംസാരിച്ചു. അവനെ സംരക്ഷിക്കാൻ ആ അച്ഛനുമമ്മയും ജോലി ഉപേക്ഷിച്ചു. കാരണം ഈ ജീവൻ എത്ര നാൾ ഉണ്ടാകും എന്നത് ആർക്കും അറിയുമായിരുന്നില്ല. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം പോലും ജീവിക്കില്ല എന്ന് പറഞ്ഞ അവൻ 5 സുവർണ വർഷങ്ങൾ പിന്നിട്ടു. എന്നാൽ തലച്ചോറിൻ്റെ വികാസക്കുറവ് ശാരീരികമായി അവനെ തളർത്താൻ തുടങ്ങി.ഒടുവിൽ 2020 ഏപ്രിൽ ഒന്നിന് തൻ്റെ അച്ഛൻ്റെ കൈകളിൽ കിടന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ മ,ര,ണം വരിച്ചു. അവൻ്റെ വിയോഗത്തെക്കുറിച്ച് ആ അമ്മയുടെ വാക്കുകൾ ഇങ്ങനെ. ഈ അഞ്ചുവർഷം കൊണ്ട് തന്നെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഉള്ള ഓർമ്മകൾ അവൻ തന്നു. നമ്മളത് പ്രതീക്ഷിച്ചതാണ്. അവന് ഒരു കുറവും ഉണ്ടാകാതെ മരണംവരെ നോക്കണം എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് സാധിച്ചു. ഞങ്ങൾ അതിൽ സന്തുഷ്ടരാണ്. അംഗവൈകല്യത്തോടെയാണ് ജനിക്കുന്നതെന്നറിഞ്ഞിട്ടും ആ കുഞ്ഞ് ജീവൻ നശിപ്പിച്ചുകളയാതെ അവൻ്റെ കണ്ണുകൾ അടയും വരെ അവനെ സംരക്ഷിച്ച മാതാപിതാക്കളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *