ഈ വേദന സഹിക്കാനാകുന്നില്ല അമ്മേ’..!! വയറിനുള്ളിലെ അവയവങ്ങളെല്ലാം ചുരുങ്ങിപ്പോയി..!! പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മിയുടെ മകള്‍

ഒരു തുള്ളി വെള്ളമോ, ഒരു വറ്റ്‌ ഭക്ഷണമോ കഴിക്കാൻ ആകാതെ; ലാപ്രോസ്കോപ്പി ചെയ്ത് ആ സിസ്റ്റ് നീക്കി, എന്നിട്ടും; മകളുടെ അവസ്ഥ പറഞ്ഞുകൊണ്ട് ലക്ഷ്മി.ശരിക്കും അവളൊരു സ്പെഷ്യലായ കുട്ടിയാണ്. അമിതമായ ആഗ്രഹങ്ങളില്ല, ഞങ്ങൾ എല്ലാം അമിതമായ ആഗ്രഹങ്ങൾ ഉള്ളവരാണ്. അവൾ വളരെ ശാന്തപ്രകൃതിയാണ്, മൾട്ടി ടാസ്കിങ് കഴിവുള്ള കുട്ടിയാണ്, വളരെ ക്ഷമാശീലയാണ്. അവളെ സംസാരിച്ചു ജയിക്കാനും പാടാണ്. മൂന്നു മക്കളുമായും വളരെ ഓപ്പൺ ആയ ബന്ധമാണ് ഉള്ളതെങ്കിലും ഞങ്ങൾക്കിടയിൽ വലിയ തല്ലു കൂടലുകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന കാര്യത്തിൽ ഞാൻ അപ്പാടെ എതിരാണ്. മൂന്നാമത്തെ മകൾ ശ്രേയ എന്നെ എങ്ങനെയെങ്കിലുമൊക്കെ മാനേജ് ചെയ്ത് അവളുടെ ഇഷ്ടം നടപ്പിലാക്കും. ഇൻസ്റ്റാ ഗ്രാമിലെല്ലാം അവർ എന്നെ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്. എത്രയെല്ലാം ഫ്രണ്ട്ലി ആണെങ്കിലും വസ്ത്രങ്ങളുടെ കാര്യത്തിൽ എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാറില്ല. അതിന് എന്റെ മക്കൾ എനിക്ക് നൽകുന്ന മറുപടി “ആര് തന്നെ ആയാലും, മറ്റൊരാളുടെ വസ്ത്രധാരണം എങ്ങനെയാകണം എന്ന് തീരുമാനിക്കാനോ, അഭിപ്രായം പറയാനോ പാടില്ല” എന്നാണ്. ലക്ഷ്മി പറഞ്ഞു.വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം ആണെന്ന് അവർ ശഠിക്കുന്നു. പെൺകുട്ടികൾക്ക് എപ്പോഴും അച്ഛന്മാരാണ് ബെസ്റ്റി, അത് കാണുമ്പോൾ എനിക്ക് ചെറിയ അസൂയ എല്ലാം ഉണ്ടാകാറുണ്ട്. മൂന്നാമത്തെ മകൾ ശ്രേയയ്ക്ക് ഓവറിയിൽ ഒരു ചെറിയ സിസ്റ്റ് രൂപപ്പെട്ടതായി കാണുകയുണ്ടായി. കോവിഡ് മൂലമാണോ, കോവിഡ് വാക്സിൻ മൂലമാണോ ഈ അസുഖം ബാധിച്ചത് എന്ന് കണ്ടെത്താൻ ഡോക്ടർമാർക്കും സാധിച്ചില്ല. ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരം ഓവറി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും, ചെറിയൊരു ചികിത്സ കൊണ്ട് ഭേദപ്പെടാറുണ്ട്. പത്ത് മിനിറ്റ് കൊണ്ട് ലാപ്രോസ്കോപ്പി പൂർത്തിയാക്കി വീട്ടിൽ പോകാൻ സാധാരണ കുട്ടികൾക്ക് സാധിക്കും, പക്ഷേ ശ്രേയയുടെ കാര്യം വളരെ സങ്കീർണ്ണമായിരുന്നു.ലാപ്രോസ്കോപ്പി ചെയ്ത് ആ സിസ്റ്റ് നീക്കം ചെയ്യാൻ സാധിച്ചു, പക്ഷേ അതിനു ശേഷം വിട്ടുമാറാത്ത വേദന അവളെ ബാധിച്ചു. ഒരു തുള്ളി വെള്ളമോ, ഒരു വറ്റ്‌ ഭക്ഷണമോ കഴിക്കാൻ അവൾക്ക് സാധിക്കാത്ത വിധം വേദനയാൽ അവൾ പുളഞ്ഞു. ഇരുപത്തിയഞ്ചോളം ഡോക്ടർമാരെ കണ്ടു, പക്ഷേ വേദനയുടെ കാരണം ആർക്കും മനസ്സിലായില്ല. രണ്ടു മാസങ്ങൾക്ക് ശേഷം സിസ്റ്റ് പഴയതിനേക്കാൾ വലിപ്പത്തിൽ രൂപപ്പെട്ടതായി കാണപ്പെട്ടു. നമുക്ക് അസുഖം വരുന്നതിനേക്കാൾ ദുഖകരമായ അവസ്ഥയാണ് നമ്മൾ ജന്മം നൽകിയ കുട്ടികൾ അസുഖ ബാധിതരാവുമ്പോൾ ഉണ്ടാകുന്നത്. ശ്രേയയുടെ രക്ഷിതാക്കൾ എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷം ഞങ്ങളനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.അവളുടെ ശരീരം മുഴുവൻ ആകെ ചെറുതായതു പോലെയായി. സിസ്റ്റ് വളർന്നത് മൂലം വയറിനുള്ളിലെ മറ്റവയവങ്ങൾ എല്ലാം ചുരുങ്ങിപ്പോകുന്ന അവസ്ഥയായി.

ഞങ്ങൾ കാണാത്ത ഡോക്ടർമാരില്ല. എല്ലാവരും സർജ്ജറി വേണം എന്ന് തന്നെ പറഞ്ഞു. ഡോക്ടർമാർക്ക് തെറ്റ് പറ്റിയതാണോ എന്നറിയാൻ ഞങ്ങൾ വേറെ വേറെ ആശുപത്രികളിൽ പോയി, മുംബൈയിൽ പോയി, പല തവണ ബയോപ്സി എടുത്തു. സെപ്റ്റംബറിൽ നോക്കിയപ്പോൾ 9 സെന്റിമീറ്റർ ആണ് സിസ്റ്റിന്റെ വലുപ്പം ഉണ്ടായിരുന്നത്. ഒൻപതു മണിക്കൂറോളം നീളുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ വേണ്ടിവരും, എല്ലാ ആന്തരിക അവയവങ്ങളെയും ബാധിച്ചിരിക്കുന്ന സിസ്റ്റ് എടുത്തു കളഞ്ഞ്, വയറിനുള്ളിൽ നന്നായി ക്ളീൻ ചെയ്യേണ്ടി വരും എന്നെല്ലാം ഡോക്ടർമാർ പറഞ്ഞു.ഞാൻ മോളെ ആശ്വസിപ്പിക്കാൻ വേണ്ടി ഇടയ്ക്കെല്ലാം സിസ്റ്റ് കുറയുന്നുണ്ട് എന്ന് പറയാറുണ്ട്. എന്നാൽ മാർച്ചിൽ ഞങ്ങൾ സ്കാനിങ് ചെയ്യാൻ പോയപ്പോൾ ഡോക്ടർമാർ പല തവണ സ്കാൻ ചെയ്തു. എന്തത്ഭുതമാണ് നടന്നത് എന്നറിയില്ല സിസ്റ്റ് 3 സെന്റിമീറ്റർ ആയി ചുരുങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങൾ വേറെ ഏതെങ്കിലും ആശുപത്രിയിൽ പോയി സർജറി ചെയ്തോ എന്നായിരുന്നു ഡോക്ടർമാരുടെ സംശയം. ഞങ്ങൾ അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്നവരോട് പറഞ്ഞു. ഇപ്പോൾ അവൾ പൂർണ്ണമായും ഭേദപ്പെട്ട അവസ്ഥയിലാണുള്ളത്.ഒരുപാടു പേരുടെ പ്രാർത്ഥനകൾ ഉണ്ടായിരുന്നു അവൾ സുഖപ്പെടണം എന്ന്. ശാസ്ത്രവും, ആരോഗ്യമേഖലയും എത്രയെല്ലാം വളർന്നാലും, എത്ര വലിയ ആശുപത്രികൾ ഉണ്ടായാലും നമ്മുടെ വിധിയാണ് എല്ലാം നിശ്ചയിക്കുന്നത് എന്നാണ് ഞാനിപ്പോൾ കരുതുന്നത്; ഒപ്പം നമ്മുടെ പ്രാർത്ഥനയുടെ ശക്തിയും. ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകും, നമ്മൾ വിജയിച്ചു എന്ന് കരുതുന്ന ഇടത്ത് വെച്ച് തിരിച്ചടി ഉണ്ടാകാം; എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനുള്ള മനോബലം നമുക്കുണ്ടാകണം. ആ മനോബലം നമ്മളെ വിജയിപ്പിക്കും.എന്റെ രണ്ടു പെണ്മക്കളുടെ വിവാഹം കഴിഞ്ഞു, ശ്രേയ മാത്രമാണ് ഞങ്ങൾക്കൊപ്പം ഉള്ളത്. എന്റെ മൂത്ത മരുമകൻ ആദ്യകാലങ്ങളിൽ എല്ലാം എന്നോട് പറയുമായിരുന്നു “അമ്മേ, ശ്രേയയെ ഞാൻ ദത്തെടുത്തോട്ടെ” എന്ന് . അവൾ വളരെ അഡ്ജസ്റ്റബിൾ ആയൊരു കുട്ടിയാണ്, ഏതൊരു സാഹചര്യവുമായും അവൾ പൊരുത്തപ്പെട്ടു പോകും. കൂടെയുള്ളവരെ സന്തോഷിപ്പിക്കാൻ എപ്പോഴും മുൻകൈ എടുക്കും, മറ്റുള്ളവരുടെ വിജയങ്ങളിൽ സന്തോഷിക്കും. ആദ്യമെല്ലാം ഡോക്ടർമാർക്ക് അവളുടെ അസുഖത്തിന്റെ തീവ്രത അറിയില്ലായിരുന്നു. അവർ ഞങ്ങളോട് പറഞ്ഞു, നിങ്ങൾ കുട്ടിയെ കൊഞ്ചിച്ച് വഷളാക്കിയതാണ്. ചെറിയൊരു അസുഖത്തിനാണ് അവളിത്ര വേദനയെല്ലാം കാണിക്കുന്നത്, ഇതൊരു ചെറിയ അസുഖമാണ് എന്നെല്ലാം അവർ ഞങ്ങളോട് പറഞ്ഞു.എന്റെ മൂത്ത രണ്ടു പെൺകുട്ടികളും ഞങ്ങളോട് ഇത് തന്നെ പറഞ്ഞു, അച്ഛനും അമ്മയും അവളെ കൊഞ്ചിച്ച് വഷളാക്കി; ഞങ്ങളോടെല്ലാം വളരെ സ്ട്രിക്റ്റ് ആയിരുന്നില്ലേ ? അവൾക്ക് മാത്രം സർവ്വ സ്വാതന്ത്ര്യവും നൽകി എന്നെല്ലാം അവർ പറഞ്ഞു. പക്ഷേ സ്കാൻ ചെയ്തപ്പോൾ ഡോക്ടർമാർ ഞെട്ടിപ്പോയി, അവളുടെ വയറ്റിൽ രണ്ടു ലിറ്റർ ഫ്ലൂയിഡ് ഉണ്ടായിരുന്നു. കുട്ടി അനുഭവിച്ച വേദന എത്ര കഠിനമായിരുന്നു എന്ന് അപ്പോഴാണ് ഡോക്ടർമാർ പോലും തിരിച്ചറിഞ്ഞത്- ലക്ഷ്മിപറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *