പഠിച്ച കള്ളനെന്ന് പറഞ്ഞാ പോര..! അതുക്കും മേലേ..! സത്യങ്ങള്‍ വെളിപ്പെടുത്തി അനിയന്‍ മിഥുനെ വലിച്ച് കീറി പരിശീലകന്‍

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ജീവിത ഗ്രാഫ് എന്ന ടാസ്ക്കിന്റെ ഭാഗമായി അനിയൻ മിഥുൻ പറഞ്ഞ കഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. പാര കമാന്റോയായ ഒരു കാമുകിയുണ്ടായിരുന്നുവെന്നും അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും അനിയൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അനിയനെ ലാലേട്ടൻ ചോദ്യം ചെയ്തിരുന്നു. മിഥുൻ ഓക്കെയാണോയെന്ന് ലാലേട്ടൻ ചോദിക്കുന്നു. പഴയ ഓർമ്മകൾ മനസിലേക്ക് വന്നപ്പോൾ ബ്ലാങ്ക് ആയാതാണെന്ന് മിഥുൻ. മിഥുൻ ഒരു കാര്യം മനസിലാക്കണം.പ്രേക്ഷകർ എന്ന് പറയുന്നവർ മണ്ടൻമാരല്ല. ഞാനും മണ്ടനല്ല. ഇതൊരു ഷോയാണ്. ഒന്നാമതായി അങ്ങനെയൊരു ലേഡി കമാൻഡോ ഇല്ല. നിങ്ങൾക്ക് റാങ്ക് തെറ്റുപോയി എന്ന് പറയുന്നതൊന്നും ഒരു എക്സ്യൂക്യൂസ് അല്ല. നെറ്റിയിൽ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചതായി നിങ്ങളാരെങ്കിലും പത്രത്തിൽ വായിച്ചിട്ടുണ്ടോ. നാഷണൽ ഫ്ലാഗിൽ പൊതിഞ്ഞു കെടുത്തിയിരിക്കുന്ന ശരീരത്തെ നിങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നാണ് നിങ്ങൾ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യം. ഇതെന്താ സിനിമയോ? ഒരു സിവിലയന്റെ ബോഡിയിൽ തൊടാൻ സമ്മതിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇതൊരു റിയൽ സ്റ്റോറിയായിട്ട് തോന്നുന്നുണ്ടോ എന്നും മോഹൻലാൽ സെറീനയോട് ചോദിക്കുന്നു.അഖിൽ മാരാർ ഇക്കാര്യത്തിൽ വളരെ സത്യസന്ധമായ ഒരു അഭിപ്രായം പറയണം. ഒരുപാട് കാര്യങ്ങളിൽ എനിക്ക് അവിശ്വസനീയത തോന്നിയിട്ടുണ്ട്. മിഥുൻ ഈ കഥ പറയാൻ വരുന്നതിന് തൊട്ടുമുൻപ് വലിയൊരു ഇഷ്യൂ ഇവിടെ ഉണ്ടായി. അയാൾ ഇമോഷണൽ ആണ് എന്നൊക്കെ പറഞ്ഞ് വലിയ പ്രശ്നങ്ങൾ ഇവിടെ നടന്നു. മിഥുൻ പറയുന്ന ചില കാര്യങ്ങൾ എനിക്ക് ഒട്ടും പൊരുത്തപ്പെടുന്നില്ലായിരുന്നു എന്നും മാരാർ പറയുന്നു. അവർ ഇന്ത്യ മുഴുവൻ കറങ്ങി നടന്നു. അദ്ദേഹത്തിന് ഹിന്ദി അറിയില്ല. ആ കുട്ടിയ്ക്ക് മലയാളം അറിയില്ല. ആ കുട്ടിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു, ക്യാംപിൽ പോയി എന്താണിത്. അത് ബോർഡർ ആണ്. അവിടെയുള്ള ഒരാൾക്ക് ലീവ് കിട്ടില്ല.

ആ ആളാണ് ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്നത്. എന്താണിതെന്നും ലാലേട്ടൻ ചോദിച്ചു. അവരുടെ വീട്ടിൽ കയറി ചെന്നു എന്നൊക്കെയാണ് പറയുന്നത്, അവർക്ക് വീടൊന്നുമില്ല. എന്തൊക്കെയാണീ പറയുന്നത്. എനിക്ക് സങ്കടകരമായി തോന്നിയത്, മേശപ്പുറത്ത് എന്തൊക്കെയോ പുതിയ തോക്കുകൾ ഇട്ടിരിക്കുന്നു. തോക്ക് എന്ന് പറയുന്നത് ഒരാൾക്ക് കൊടുക്കില്ല. അവരുടെ എല്ലാ കാര്യങ്ങളും നോക്കി അവർക്കു ചേരുന്ന ഒരു തോക്കേ കൊടുക്കുകയുള്ളൂ. അവർക്ക് നെറ്റിയിൽ വെടിയേറ്റു. എന്തൊക്കെയാണ് പറയുന്നത്. അനിയൻ ഇത് നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ ഞങ്ങൾക്ക് അതേ കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും മോഹൻലാൽ പറഞ്ഞു.
താൻ പറഞ്ഞത് സത്യമാണെന്ന് മിഥുൻ. ഒരുപക്ഷേ ആ കുട്ടി ആർമിയിലായിരിക്കില്ല, മറ്റേതെങ്കിലും ഫോഴ്സിലായിരിക്കും, അതിനെ നിങ്ങൾ ഒരു ഓഫീസറാക്കി മാറ്റിയതായിരിക്കും. അതൊന്നും എനിക്കറിയില്ലായെന്ന് മോഹൻലാൽ പറയുന്നു. കാര്യം ആർമിയിൽ അങ്ങനെയൊരു ലേഡി ഓഫിസറില്ല. ഞാൻ പറയുന്നതല്ല. എനിയ്ക്ക് ആർമി സൈറ്റ് ഉള്ളതാണ്. ഈ പറയുന്ന ജമ്മുവിലും മറ്റു ഞാൻ ഒരുപാട് തവണ പോയിട്ടുള്ളയാളാണ്. ഞാനിന്ന് വരെ അങ്ങനെ ഒരാളെ കണ്ടിട്ടില്ല. അവിടെ മെഡിക്കലിൽ ഉണ്ടാകും, അല്ലെങ്കിൽ അഡ്മിനിസ്ട്രേഷനിൽ ഉണ്ടാകും. എന്തൊക്കെയാണ് പറയണേ? നിങ്ങൾ ഒരു നാഷ്ണൽ ലെവലിൽ പ്രതിനിധീകരിച്ച ആളല്ലേ. ഇതൊരു ശരിയായ കാര്യമല്ല.നിങ്ങൾ പറയുന്ന കാര്യം വളരെ ശ്രദ്ധിച്ച് പറയണം. ഇത് ലോകം മുഴുവനുള്ള ആളുകൾ കണ്ടു കൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്നത് സത്യം തന്നെയാണല്ലേ എന്ന് ലാലേട്ടൻ ചോദിക്കുന്നു. ആണെന്ന് മിഥുൻ ആവർത്തിക്കുന്നു. വിങ്ങിന്റെ പേരിൽ ഞാൻ ഉറച്ചു നിൽക്കുന്നില്ലെന്ന് മിഥുൻ. ബുള്ളറ്റ് കിട്ടി മരിച്ചു എന്ന കാര്യം സത്യമാണോ? ആണെന്ന് മിഥുൻ.
മോനേ അനിയാ ദയ്വ് ചെയ്ത് കള്ളം പറയരുത്. നമ്മളാരും ഇതുവരെ അറിയാത്ത ഒരു മരണമാണെങ്കിൽ അതേപറ്റി അന്വേഷിക്കും. ഒരു പ്രാവശ്യം കൂടി ഞാൻ ചോദിക്കുകയാണ്, സത്യമാണോ കള്ളമാണോ?- മോഹൻലാൽ. ഒരു കഥയായിട്ട് പറഞ്ഞതാണെന്ന് പറഞ്ഞാൽ ഒരു കുഴപ്പവുമില്ലെന്ന് ലാലേട്ടൻ. സത്യമാണെന്ന് വീണ്ടും മിഥുൻ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *