3 വയസുകാരി മകളുടെ വെളിപ്പെടുത്തൽ നിർണായകമായി, അന്ന് സംഭവിച്ചത് ഇങ്ങനെ

സീരിയൽ താരം അപർണ്ണയുടെ ആത്മഹത്യമായി ബന്ധപ്പെട്ടു ഭർത്താവ് സഞ്ജിതിനെ പോലീസ് ചോദ്യം ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിൽ അപർണ്ണ നായർ ആത്മഹത്യാ ചെയ്തത്.ഉച്ചക്ക് രണ്ടു പേരും മദ്യപിച്ചു എന്നും ഇതിന് ഇടയിൽ വാക്ക് തർക്കം ഉണ്ടായി എന്നുമാണ് സഞ്ജിത് പോലീസിൽ നൽകിയ മൊഴി.വാക്ക് തർക്കത്തിന് ഇടയിൽ അപർണ്ണ കുപ്പി എടുത്തു സഞ്ജിതിന്റെ തലക്ക് അടിച്ചു എന്നും ഇയാൾ പോലീസിൽ പറഞ്ഞു.ഉപദ്രവം കൂടിയപ്പോൾ മൂന്നു വയസുള്ള കുഞ്ഞിനെ കൂട്ടി പുറത്തു പോയി എന്നാണ് സഞ്ജിത് പറഞ്ഞത്.അന്ന് രാവിലെ ഇരുവരും ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു.
രാത്രി ഓണ ആഘോഷം കാണാൻ പോകാൻ തീരുമാനിച്ചിരുന്നു എന്നും ഇതിന് ഇടയിൽ അപർണ്ണ മദ്യപിക്കുന്നത് കണ്ടപ്പോൾ താൻ ചോദ്യം ചെയ്‌തതാണ് വാക്ക് തർക്കത്തിന് ഇടയാക്കിയത് എന്നും സഞ്ജിത് പറഞ്ഞു.’അമ്മ അച്ഛനെ കുപ്പി കൊണ്ട് തലക്ക് അടിച്ചു എന്നും മൂന്നു വയസുകാരി മകൾ മൊഴി നൽകിയത് ആയി പോലീസ് പറഞ്ഞു.തർക്കത്തിന് പിന്നാലെ സഞ്ജിത് മകളുമായി വീട്ടിൽ നിന്നും ഇറങ്ങി പോയി.മേട്ടുക്കടയിൽ എത്തിയപ്പോൾ അപർണ്ണ ആത്‌മഹത്യക്ക് ശ്രമിച്ചു എന്നും ഫോണിൽ വിളി വന്നു എന്നും താൻ തിരിച്ചു വീട്ടിൽ എത്തുകയായിരുന്നു എന്നും സഞ്ജിത് വെളിപ്പെടുത്തി.

ഭർത്താവിന്റെ പീഡനം കാരണമാണ് അപർണ്ണ മരിച്ചത് എന്നാണ് ബന്ധുക്കളെ പരാതി.എന്നാൽ സഞ്ജിത്തിന് എതിരെ ആത്മഹത്യ പ്രേരണക്ക് തെളിവ്വ് ഒന്നും ലഭിച്ചിട്ടില്ല എന്നും കരമന പോലീസ് പറഞ്ഞു.ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച മൊഴി എടുക്കൽ വൈകീട്ട് മൂന്നര മണിക്കാണ് തീർന്നത്.വ്യാഴം രാത്രി ഏഴര മണിക്കാണ് കരമനയിൽ വീട്ടിൽ അപർണ്ണ തൂങ്ങി മരിച്ചത്.കുടുംബ പ്രശ്‌നം മൂലം വഴക്ക് പതിവ് ആയിരുന്നു എന്ന് പോലീസ് പറഞ്ഞു.ഒരു വർഷം ആയി കരമന സ്വകാര്യ ഹോസ്പിറ്റലിൽ റിസപ്ക്ഷനിസ്റ്റ് ആയി കൊണ്ട് ജോലി ചെയ്തു വരികയായിരുന്നു അപർണ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *