കോട്ടയത്തെ കോടീശ്വരന്റെ മകന്‍! വീട്ടിലെത്താന്‍ 6 കിലോമീറ്റര്‍ മാത്രം! പക്ഷേ വിധി മറ്റൊന്നായി മാറി.

മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.രംഗ ബോധം ഇല്ലാത്ത കോമാളി എന്ന് മരണത്തെ കുറിച്ച് പറയുന്നത് അത് കൊണ്ടാണ്.ഇല്ലെങ്കിൽ മുംബൈ നിന്നും പഠനം പൂർത്തിയാക്കി യാത്ര തിരിച്ച ദീപക്കിന് ദാരുണ അന്ത്യം സംബവികുമായിരുന്നില്ല.1300 കിലോ മീറ്റർ മുംബൈ നിന്നും കേരളത്തിലേക്ക് വന്ന ദീപക്കിന് വീട്ടിൽ എത്താൻ വെറും ആറു കിലോ മീറ്റർ ശേഷിക്കവേ ആയിരുന്നു മരണം തട്ടി എടുത്തത്.സംഭവം അറിഞ്ഞ നടുക്കത്തിലാണ് നാട്ടുകാർ.പൂനൈ ഹോട്ടൽ മാനേജമെന്റ് ആയ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെ ഇന്നലെ വീട്ടിൽ എത്തേണ്ടത് ആയിരുന്നു.

രാവിലെ അഞ്ചര മണിക്ക് പൂനൈ നിന്നും ട്രെയിൻ കോട്ടയത്തേക് എത്തും എന്ന് ദീപക് വീട്ടിൽ അറിയിച്ചിരുന്നു.സുഹ്യത്തുക്കൾ തന്നെ സ്വീകരിക്കാൻ സ്റ്റേഷനിൽ എത്തുമെന്ന് പറഞ്ഞിരുന്നു.മകനെ വരവേൽക്കാൻ ദീപക്കിന് ഇഷ്ടം ആയ ഭക്ഷണം എല്ലാം ഒരുക്കി കാത്തിരിക്കുക ആയിരുന്നു വീട്ടുകാർ.എന്നാൽ വിധി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ദീപക്കിന് കാത്തു വെക്കുകയായിരുന്നു.ട്രെയിൻ പുലർച്ചെ സ്റ്റേഷനിൽ എത്തി.കോട്ടയം സ്റ്റേഷനിൽ ഇറങ്ങിയ ദീപക് സാധനങ്ങൾ എല്ലാം പ്ളാറ്റ് ഫോമിലേക്ക് എടുത്തു വെച്ചു.എന്നാൽ തന്റെ കണ്ണട ട്രെയിനിൽ മറന്നു വെച്ചു എന്ന് ദീപക് മനസിലാക്കി.പിന്നാലെ ട്രെയിനിൽ കയറി കണ്ണട എടുത്തപ്പോഴേക്ക് ട്രെയിൻ നീങ്ങി തുടങ്ങി.ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്ക് ട്രെയിൻ ഫ്ലാറ്ഫോം പിന്നിട്ടു.താഴേക്ക് ചാടാൻ ശ്രമിച്ചപ്പോൾ പാളത്തിനും ഫ്ലാറ്റുഫോമിനും ഇടയിലെക്ക് ദീപക് വീണു ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *