സഹിക്കാനാകില്ല ഇത് പ്രണവിന്റെ വീട്ടിലേക്കെത്തിയവരെ തളര്‍ത്തിയ കാഴ്ച ഷഹാനയുടെ അവസ്ഥ ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ജീവിത പാതിയായ ഷഹാനയെ തനിച്ചാക്കി പ്രണവ് വിട പറഞ്ഞത്. ര,ക്തം ഛർദ്ദിച്ച് അവശനായ പ്രണവിന ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഇന്നലെ പ്രണവിൻ്റെ വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പ്രിയതമൻ്റെ മൃതദേഹത്തിനരികിൽ നിന്നും മാറാതെ നിലവിളിച്ച ഷഹാന എല്ലാവർക്കും വേദനയായി മാറി. പലവട്ടം ചേതനയറ്റ പ്രണവിൻ്റെ മുഖത്ത് ചുംബനങ്ങൾ നൽകി പ്രണവിനെ അവൾ ചേർത്തുപിടിച്ചു.എന്നെ തനിച്ചാക്കി പോകല്ലേ മനുഷ്യ, എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടി എന്ന് അറിയില്ലേ, ഒരു വാക്ക് പറയാതെ പോയല്ലോ. എൻ്റെ ജീവൻ പകരം തരത്തില്ലായിരുന്നോ. എന്നിങ്ങനെ ഓരോന്ന് പറഞ്ഞു കരയുന്ന ഷഹാന യെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. എന്നെയും കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞു സമനില തെറ്റിയ പോലെയാണ് ഷഹാന കരഞ്ഞത്. ഒരുവട്ടംകൂടി മോളെ എന്ന് വിളിക്കാമോ, ഒന്ന് വിളിച്ചിട്ട് പോ എന്ന് പറഞ്ഞു വിതുമ്പിയ ഷഹാന തീരാ നൊമ്പരമാണ് നാട്ടുകാരിൽ ഉണ്ടാക്കിയത്. പ്രണവിൻ്റെ ശരീരം ചിതയിലേക്ക് എടുത്തതിനു പിന്നാലെ ബോധരഹിതയായി ഷഹാന വീഴുകയായിരുന്നു.കഴിഞ്ഞ രണ്ടു വർഷം 24 മണിക്കൂറും പ്രണവിനൊപ്പം ഷഹാന ഉണ്ടായിരുന്നു. പരസ്പരം സ്നേഹിച്ചിട്ടേ ഉള്ളു അവർ. മാതാപിതാക്കളെ ഉപേക്ഷിച്ചു തന്നെ തേടിവന്ന ഷഹാനയെ ഒരു രീതിയിലും വേദനിപ്പിക്കരുത് എന്ന നിർബന്ധം പ്രണവിന് ഉണ്ടായിരുന്നു. അവളെ നല്ലരീതിയിൽ നോക്കണം എന്ന് മാത്രം ആഗ്രഹിച്ച് ഇഷ്ടപ്പെടുന്നതെന്തും വാങ്ങി നൽകിയിരുന്നു. മോളെ എന്ന് മാത്രമാണ് ഷഹാനയെ വിളിച്ചിരുന്നത്. പ്രണവ് നൽകിയ സ്നേഹം ഇരട്ടിയായി ഷഹാനയും നൽകിയിരുന്നു. പ്രണവിന് ഭക്ഷണം നൽകലും കുളിപ്പിക്കലും എല്ലാം അവൾ ഏറ്റെടുത്തു. പ്രണവിന് ധൈര്യം പകർന്നു നൽകി.

പ്രണവ് ലോട്ടറി കച്ചവടം ആരംഭിച്ചതും കാർ വാങ്ങിയതും സർജറി നടത്തിയതുമെല്ലാം ഷഹാന നൽകിയ ധൈര്യത്തിൽ ആയിരുന്നു. എപ്പോഴും നിഴൽപോലെ പ്രണവിന് ഒപ്പം ഷഹാന ചേർന്നു നിന്നു. വെള്ളിയാഴ്ച ചോര ഛർദ്ദിച്ചു തുടങ്ങി ആശുപത്രിയിലേക്ക് പാഞ്ഞപ്പോഴും പ്രിയപ്പെട്ടവന് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഷഹാന. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിയിൽ തന്നെ പ്രണവിനെ മ,ര,ണം തട്ടിയെടുത്തു. ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ അപ്രതീക്ഷിതമായി പ്രിയതമൻ വിടപറഞ്ഞത് ഷഹാനയ്ക്ക് ഉൾക്കൊള്ളാനായില്ല. ഷഹാനയുടെ കാര്യമോർത്ത് തീരാ വേദനയിലാണ് ഇന്ന് പ്രണവിൻ്റെ ബന്ധുക്കൾ.പ്രണവിൻ്റെ സംസ്കാര ശേഷം ആഹാരമോ വെള്ളമോ കഴിയ്ക്കാൻ കൂട്ടാക്കാതെ പ്രണവിൻ്റെ കട്ടിലിൽ പ്രണവിൻ്റെ വസ്ത്രങ്ങളും നെഞ്ചോടടുക്കി കരയുകയാണ് ഷഹാന. ഒരു വാക്ക് പറഞ്ഞില്ലല്ലോ ,എൻ്റെ ജീവൻ പകരം തരുമായിരുന്നല്ലോ. ഇനി എന്തിനാണ്, ആർക്കുവേണ്ടിയാണ് ഞാൻ ജീവിക്കേണ്ടത്. എന്ന് പറഞ്ഞാണ് ഷഹാന നിലവിളിക്കുന്നത്. അതേസമയം ഷഹാനയുടെ ബന്ധുക്കൾ ഷഹാന യെ കൊണ്ടുപോകാൻ എത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ഒക്കെ വ്യാജമാണെന്ന് ബന്ധുക്കൾ പറയുന്നു. പ്രണവിൻ്റെ ഭാര്യയാണ് ഷഹാന. അതേ പദവിയിൽ തന്നെ ഇനിയും ഈ വീട്ടിൽ ഷഹാന ജീവിക്കും എന്നും അവർ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *