ഈ അമ്മയുടെ സ്നേഹത്തിനു മുൻപിൽ മരണം പോലും പകച്ച നിമിഷങ്ങൾ.

പലപ്പോഴും മ.രി.ച്ചെ.ന്ന് കരുതിയ ആളുകൾ ഒരു അത്ഭുതം പോലെ ജീവിതത്തിലേക്ക് തിരികെ വരാറുണ്ട്. വേണ്ടപ്പെട്ടവരെ അമ്പരപ്പിച്ച്, വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച് ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലകുറി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ സിനിമയെ വെല്ലുന്ന രീതിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും മ.രി.ച്ചെ.ന്ന് വിധിയെഴുതിയ സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് കഴിഞ്ഞദിവസം സൈദമ്മ എന്ന സ്ത്രീ മ.ര.ണ.ത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്. ഈ അമ്മയുടെ ഭർത്താവ് പതിനാല് വർഷങ്ങൾക്ക് മുൻപ് മ.രി.ച്ച.താണ്. മകൻ ഖിംദം കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് അവർ വളർത്തിയത്.ബിരുദവിദ്യാർത്ഥിയായ കിരണിനെ ഒരാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി. ഒപ്പം ഡങ്കിപ്പനിയും ബാധിച്ചിരുന്നു. ജൂൺ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് എല്ലാ ജീവൻരക്ഷ മാർഗങ്ങളും മാറ്റി. പക്ഷേ അപ്പോഴും അമ്മ മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് വിടാൻ ഇവർ തീരുമാനിച്ചു. മ.രി.ച്ചു.മെന്ന് ഉറപ്പിച്ച് ബന്ധുക്കളും അയൽക്കാരും സം.സ്കാ.ര. ചടങ്ങിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി.

വീടിൻ്റെ മുമ്പിൽ ആ.ദ.രാ.ഞ്ജ.ലി.ക.ൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചു. എന്നാൽ മകൻ്റെ അരികിലിരുന്ന് ഓരോ നിമിഷവും അമ്മ മകനെ പേരു ചൊല്ലി വിളിച്ചു കൊണ്ടേയിരുന്നു. വീട്ടിലേക്ക് എത്തുന്നതിനുമുൻപാണ് കിരൺ ശ്വസിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്.അതോടെ മ.ര.ണാ.ന..ന്തര ചടങ്ങുകൾ മാറ്റിവെച്ചു. അമ്മ മുഴുവൻ സമയവും മകൻ്റെ അരികിലിരുന്ന് അവനെ സ്നേഹപൂർവ്വം പേര് ചൊല്ലി വിളിച്ചു കൊണ്ടേയിരുന്നു. അതിനിടയിലാണ് അമ്മയുടെ വാത്സല്യത്തോടെയുള്ള നിലവിളി കേട്ട് കിരണിൻ്റെ കണ്ണ് നിറഞ്ഞതും കണ്ണ് തുറന്നതും, ജീവൻ വരുന്നതും.ഇത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കിരണിനെ മാറ്റി. പരിശോധനയിൽ ഹൃദയമിടിപ്പിൽ മുമ്പത്തേതിനേക്കാൾ ശക്തമായ നിലയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ കിരണിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. തുടർന്ന് ഹൈദരാബാദിലെ കൂടുതൽ മികച്ച ആശുപത്രിയിലേക്ക് മകനെ മാറ്റി. തുടർചികിത്സ ചെയ്തതോടെ അയാൾ ജീവിതത്തിലേക്ക് തിരികെ വന്നു. സുഖം പ്രാപിച്ചതോടെ ഇപ്പോഴും നിരീക്ഷണത്തിലാണ്. കുറച്ചു കാലങ്ങൾക്കു ശേഷം പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഏക മകനെ മ.ര.ണ.ത്തി.നുപോലും വിട്ടുകൊടുക്കാതെ പ്രതീക്ഷകൊണ്ട് തിരികെ പിടിച്ച അമ്മ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *