ഒടുവിൽ മകളുടെ മുന്നിൽ കൈകൾ കൂപ്പി ഈ അച്ഛൻ പറഞ്ഞ വാക്കുകൾ – സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ

ഞങ്ങടെ മകന് ഒരു വിലയും ഇല്ലാതായപോലെ, ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിൽ ദുഖം, മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്’; മാതാപിതാക്കൾ കോടതിയിലേക്ക്.ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിയിലേക്ക്. ഹൈക്കോടതിയിൽ വീഴ്ച പറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് മാതാപിതാക്കളുടെ പ്രതികരണം. ജാമ്യം ലഭിച്ചതിൽ ദുഖമുണ്ടെന്നും മകന് ഒരു വിലയും ഇല്ലാതായപോലെയായെന്നും കുടുംബം.Sharon Murder Case: ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ഷാരോണിന്റെ കുടുംബം.Sharon Murder Case: ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ഷാരോണിന്റെ കുടുംബം.തിരുവനന്തപുരം: കഷായത്തിൽ വിഷം ചേർത്തു നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാരോണിന്റെ മാതാപിതാക്കൾ രംഗത്ത്. വിചാരണാ കോടതിയിൽ നല്ലരീതിയിൽ കേസ് മുന്നോട്ടുപോയെങ്കിലും ഹൈക്കോടതിയിൽ വീഴ്ച പറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.പ്രതി പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പ്രതിയുടെ പാസ്‌പോർട്ട് ഉൾപ്പെടെ കണ്ടുകെട്ടാത്തതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. സമയം അനുവദിക്കുന്ന മുറയ്ക്ക് മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും. ഒപ്പം പരാതിയും നൽകും. പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നിയമനടപടി തുടരുമെന്നും കുടുംബം പറഞ്ഞു.

കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ പാറശാല സിഐയുടെ ഭാഗത്തു ചെറിയ വീഴ്ചയുണ്ടായി. ഇത് ഞങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. പിന്നീട് അന്വേഷണം നല്ലരീതിയിൽ മുന്നോട്ടുപോയി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. പക്ഷേ പിന്നീടും എവിടെയോ വീഴ്ച സംഭവിച്ചുവെന്നും മാതാപിതാക്കൾ പറഞ്ഞു.അതേസമയം, കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഗ്രീഷ്മ ജയിൽമോചിതയായത്. രാത്രിയോടെ മാവേലിക്കര സബ് ജയിലിൽനിന്ന് ബന്ധുക്കൾ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജൂഡീഷ്യൽ കസ്റ്റഡിയിൽ വെക്കേണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്.കേന്ദ്ര വേട്ടയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു; നടന്നത് വൻകൊള്ള; വഴിയാധാരമായത് സാധാരണക്കാരെന്ന് വി മുരളീധരൻ ജയിലിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹർജി നൽകിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.സമൂഹത്തിൽ പ്രതിക്കെതിരെ നിലനിൽക്കുന്ന വികാരംമാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അുവദിച്ചത്. വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിചാരണക്കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകണം. കുറ്റപത്രം നൽകി, വിചാരണ നടക്കാനിരിക്കുന്ന കേസിൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി ജസ്റ്റിസ് സിപി മുഹമ്മദ് നിയാസാണ് പരിഗണിച്ചത്.പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നു, കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. തുടർന്നു ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരനുമാണ് മറ്റു പ്രതികൾ. ഇവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *