രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ക്യാമറ ഉള്ളതെല്ലാം മറന്നു, പബ്ലിക്കായി ഡ്രസ്സ് മാറുകയും ചെയ്തു; എന്താണ് ആ ഒരാഴ്ച സംഭവിച്ചത്? ജാന്‍മണി പറയുന്നു

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ക്യാമറ ഉള്ളതെല്ലാം മറന്നു, പബ്ലിക്കായി ഡ്രസ്സ് മാറുകയും ചെയ്തു; എന്താണ് ആ ഒരാഴ്ച സംഭവിച്ചത്? ജാന്‍മണി പറയുന്നു.

ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ ജാന്‍മണി ദാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. രഞ്ജിനി ഹരിദാസിന്റെ അടുത്ത സുഹൃത്തും മേക്കപ് ആര്‍ട്ടിസ്റ്റും ഒക്കെയാണ് ജാന്‍. എന്താണ് ബിഗ് ബോസിനകത്ത് ജാന്‍ ശരിക്കും നേരിട്ടത് എന്ന് രഞ്ജിനി ചോദിച്ച് മനസ്സിലാക്കുന്നു
janmani das tumb
എന്താണ് ആ ഒരാഴ്ച സംഭവിച്ചത്? ജാന്‍മണി പറയുന്നു
ബിഗ്ഗ് ബോസ് മലയാളം സീസണ്‍ സിക്‌സില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാന്‍മണി ദാസ്. ഷോയില്‍ ജാന്‍മണി പറഞ്ഞ ‘ബിസിനസ്സ് ക്ലാസ്’ ഡയലോഗ് ഇപ്പോള്‍ റീലുകളില്‍ സജീവമാണ്. പുറത്തിറങ്ങിയ ജാന്‍മണി പല യൂട്യൂബ് ചാനലുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. ഇപ്പോഴിതാ രഞ്ജനി ഹരിദാസ് കാര്യങ്ങള്‍ കുറച്ച് കൂടെ വ്യക്തമായി ചോദിച്ച് അറിയുന്നു. എന്നോട് കള്ളം പറയാന്‍ പറ്റില്ല, കാരണം എനിക്ക് ജാന്‍മണിയെ കൂടുതല്‍ നന്നായി അറിയാം, അതുകൊണ്ട് സത്യസന്ധമായി കാര്യങ്ങള്‍ പറയണം എന്ന് പറഞ്ഞുകൊണ്ടാണ് ജാന്‍മണി തുടങ്ങുന്നത്.

ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്‍മണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നുവത്രെ. പലപ്പോഴും രഞ്ജിനിയോട് അത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നതിനാല്‍ താന്‍ അക്കാര്യം ചെയ്തില്ല എന്ന് രഞ്ജിനി പറയുന്നു. അവസാനം സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭയാണ്. ശോഭ വിശ്വനാഥ് വഴിയാണ് ബിഗ് ബോസിലേക്ക് എത്തിയത് എന്ന് ജാന്‍മണി പറഞ്ഞു.

എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ആ ആവേശം എല്ലാം നഷ്ടപ്പെട്ടു. രതീഷുമായി വഴക്കിട്ട് ബിഗ് ബോസിന് അകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു. പിന്നെ എനിക്കവിടെ എല്ലാവരോടും സ്‌നേഹമായിരുന്നു, എല്ലാവരെയും പരിഗണിക്കാനാണ് ഇഷ്ടം. ക്യാമറ ഉള്ള കാര്യമെല്ലാം പലപ്പോഴും മറന്ന് പോയിരുന്നു. സത്യം പറഞ്ഞാല്‍ പലതവണ ക്യാമറയുടെ മുന്നില്‍ നിന്ന് ഡ്രസ്സ് മാറിയിട്ടുണ്ട്. പിന്നീട് ഞാന്‍ അങ്ങോട്ടേക്ക് പോകുമ്പോള്‍ തന്നെ ക്യാമറ മാറ്റാന്‍ തുടങ്ങി- ചിരിച്ചുകൊണ്ട് ജാന്‍മണി പറഞ്ഞു

്തുടക്കത്തിലൊക്കെ ജാന്‍മണിയെ കണ്ടപ്പോള്‍ തനിക്ക് ഭയങ്കര അഭിമാനമായിരുന്നു, എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌ക് കിട്ടിയ ആ ആഴ്ച മുതലാണ് വെറുപ്പിച്ചത്. എന്റെ സുഹൃത്താണ്, മേക്കപ് ആര്‍ട്ടിസ്റ്റാണ്, അതിനപ്പുറം ഒരു സഹോദര ബന്ധമുണ്ട് എന്നതൊക്കെ ശരി. പിന്നീട് വോട്ട് ചെയ്യാന്‍ എനിക്ക് പോലും തോന്നിയില്ല. എന്റെ സ്വന്തം അമ്മയോട് നിനക്ക് വോട്ട് ചോദിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതിന് മാത്രം എന്താണ് ആ ആഴ്ച സംഭവിച്ചത് എന്ന് രഞ്ജിനി ജാന്‍മണിയോട് ചോദിക്കുന്നുണ്ട്.

ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയിരുന്നു. ക്യാപ്റ്റന്‍സിയുടെ പ്രഷര്‍ നല്ല രീതിയിലുണ്ട്. പിന്നെ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉപ്പ് പോലും. തീരെ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്. അത് എന്റെ സമ്മര്‍ദ്ദം കൂട്ടി- ജാന്‍മണി പറഞ്ഞു. എന്നാല്‍ തെറി വാക്കുകളൊന്നും ഞാന്‍ ഉപയോഗിച്ചില്ല എന്ന് ജാന്‍ പറഞ്ഞപ്പോള്‍, ശാപവാക്കുകള്‍ അതിനെക്കാള്‍ മോശമാണെന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *