ലക്ഷങ്ങള്‍ മുടക്കി മകനെ ഖത്തറിലേക്ക് അയച്ച് നവ്യാ നായര്‍

ആ സമയത്ത് മിണ്ടാതിരിക്കാനേ കഴിയുമായിരുന്നുള്ളൂ വളര്‍ത്തുദോഷമാണെന്ന് വരെ പറഞ്ഞവരുണ്ട് വിമര്‍ശനങ്ങളില്‍ മൗനം പാലിച്ചതിനെക്കുറിച്ച് നവ്യ നായര്‍.കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു സോഷ്യല്‍മീഡിയയിലൂടെ നടന്നത്. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളൊക്കെ തുടക്കത്തില്‍ വായിക്കാറുണ്ടായിരുന്നു. അതില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു പിന്നീട്. മുന്‍പൊരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള സൈബര്‍ അറ്റാക്കായിരുന്നു അന്ന് നേരിട്ടത്.ഇഷ്ടമെന്ന ചിത്രത്തിലൂടെയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചയാളാണ് നവ്യ നായര്‍. മികച്ച നര്‍ത്തകി കൂടിയായ നവ്യയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സാന്നിധ്യം അറിയിച്ച നവ്യ നായികയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം. സന്തോഷ് മേനോനുമായുള്ള വിവാഹശേഷം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു താരം. വിവാഹജീവിതം ആസ്വദിച്ച് വരുന്നതിനിടയിലായിരുന്നു ഗര്‍ഭിണിയായത്. മകന്‍ ജനിച്ചതോടെ അവന്റെ കാര്യങ്ങളുമായി തിരക്കിലായിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചൊന്നും അന്നേരം ആലോചിച്ചിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ചാനല്‍ പരിപാടികളില്‍ സജീവമായതിന് ശേഷമായാണ് ഒരുത്തിയിലൂടെയായി താരം തിരിച്ചെത്തിയത്. രണ്ടാംവരവിലും മികച്ച പിന്തുണയായിരുന്നു നവ്യയ്ക്ക് ലഭിച്ചത്. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമം നടന്നിരുന്നുവെന്നും മന:പ്പൂര്‍വ്വമായാണ് നിശബ്ദയായതെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്.

കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു സോഷ്യല്‍മീഡിയയിലൂടെ നടന്നത്. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളൊക്കെ തുടക്കത്തില്‍ വായിക്കാറുണ്ടായിരുന്നു. അതില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു പിന്നീട്. മുന്‍പൊരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള സൈബര്‍ അറ്റാക്കായിരുന്നു അന്ന് നേരിട്ടത്. ആദ്യത്തെ അനുഭവമായതിനാല്‍ ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്നും നവ്യ പറയുന്നു. പൊളിറ്റിക്‌സിലൊക്കെയുള്ള പ്ലാന്‍ഡായിട്ടുള്ള ട്രിക്കി ഗെയിം പോലെയായിരുന്നു അത്.അവരേയും
തന്റെ ഭാഗത്ത് തെറ്റുണ്ടായാലും അച്ഛനേയും അമ്മയേയും ഇതിലേക്ക് വലിച്ചിടണ്ട കാര്യമില്ലായിരുന്നു. വളര്‍ത്തുദോഷമാണെന്ന് പറയേണ്ടതുണ്ടായിരുന്നോ, വളര്‍ന്നുവന്ന സംസ്‌കാരത്തിന്റെ കുഴപ്പമാണെന്നൊക്കെയായിരുന്നു പറഞ്ഞത്. അത്രയും സംസ്‌കാരമുള്ളൊരു വ്യക്തി വന്നാണ് ഇതൊക്കെ പറയുന്നത്. എന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതും ആഘോഷമാക്കുമെന്നറിയാമായിരുന്നു. അതാണ് ഒന്നും മിണ്ടാതിരുന്നത്. മിണ്ടാതിരിക്കുക എന്നത് മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.വിവാദമായത്.അന്നത്തെ സംഭവത്തോടെ സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകള്‍ വായിക്കുന്നത് നിര്‍ത്തിയെന്നും നവ്യ പറഞ്ഞിരുന്നു. വികെ പ്രകാശ് ചിത്രമായ ഒരുത്തിയുടെ പ്രസ് മീറ്റിനിടെ വിനായകന്‍ നടത്തിയ മീ ടൂ പരാമര്‍ശം വലിയ വിവാദമായിരുന്നു. വിനായകന്റെ വാക്കുകള്‍ കേട്ടിട്ട് മിണ്ടാതിരിക്കരുതായിരുന്നു, അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നായിരുന്നു സിനിമയിലുള്ളവരും പ്രേക്ഷകരും പറഞ്ഞത്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെങ്കിലും ആ സമയത്ത് അതിന് കഴിഞ്ഞില്ലെന്നും, അതിന്റെ പേരില്‍ താനാണ് ക്രൂശിക്കപ്പെട്ടതെന്നും നവ്യ വ്യക്തമാക്കിയിരുന്നു.
മാറ്റിനിര്‍ത്തലുകള്‍.സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താനും ഒതുക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നവ്യ പറയുന്നു. അത്തരത്തിലുള്ള ചില സംഭവങ്ങള്‍ നടന്നതിനെക്കുറിച്ച് അറിയാം. നായികമാരെയൊക്കെ മാറ്റുന്ന പ്രവണത നേരത്തെയുണ്ടായിരുന്നു. എനിക്കെതിരെ മറ്റുള്ളവര്‍ പ്രതികരിച്ചു എന്ന് മറ്റുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയിലെ മാറ്റിനിര്‍ത്തല്‍ എന്താണെന്ന് താന്‍ ശരിക്കും അറിഞ്ഞിട്ടുണ്ടെന്നും നവ്യ മുന്‍പ് പറഞ്ഞിരുന്നു. പല കാര്യങ്ങളിലും മഞ്ജു ചേച്ചിയാണ് തനിക്ക് പ്രചോദനമെന്നും താരം പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *