ഞെട്ടിച്ച കാഴ്ച..! ആതിരയെ ഇല്ലാതാക്കിയ അരുണിന് ദൈവം നല്‍കിയ ശിക്ഷ കണ്ടോ? നടുക്കി കളക്ടറായ ചേട്ടന്‍

ആതിരയുടെ ആത്മഹത്യ: പ്രതി അരുൺ വിദ്യാധരൻ തൂങ്ങിമരിച്ച നിലയിൽ.സൈബ‍ർ ആക്രമണത്തെ തുട‌ർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കോട്ടയം കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരൻ ആണ് മരിച്ചത്.യുവതി ജീവനെടുക്കിയ സംഭവത്തിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ.
സംഭവം കാസർകോട്.അരുൺ വിദ്യാധരൻ (32) ആണ് മരിച്ചത്.കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ സൈബ‍ർ ആക്രമണത്തെ തുട‌ർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കോതനല്ലൂർ സ്വദേശിയായ അരുൺ വിദ്യാധരനെ (32) ആണ് കാസർകോട് കാഞ്ഞങ്ങാട്ടെ നോർത്ത് കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം രണ്ടാം തീയതിയാണ് അരുൺ ലോഡ്ജിൽ മുറിയെടുത്തത്. ഭക്ഷണം കഴിക്കാൻ മാത്രമാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്. അരുൺ ഇന്നലെ രാത്രി മദ്യപിച്ചിരുന്നുവെന്നു ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇന്നു രാവിലെ മുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്നു വ്യക്തമായത്. രാജേഷ് കുമാ‍ർ എന്ന പേരിലാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നത്.ബുധനാഴ്ച കോട്ടയം ജില്ലാ പോലീസ് മേധാവി പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തായ അരുണിൻ്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോതനല്ലൂർ സ്വദേശിയായ വി എം ആതിര (26) ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.കോട്ടയത്തെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു. അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *