ഞാൻ മരിക്കുന്നതിന് മുമ്പ് എന്റെ മകൻ മരിക്കണം മാജിക്ക് ഉപേക്ഷിക്കുമ്പോൾ പലരും കുറ്റപ്പെടുത്തി കുടുംബം മാത്രം ഒറ്റപ്പെടുത്താതെ കൂടെ നിന്നു ദൈവത്തിൻ്റെ സ്വന്തം കുട്ടികൾക്ക് അദ്ധ്യാപകൻ

പ്രൊഫഷണൽ മാജിക് ഷോ നിർത്തി മുതുകാട്; ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി
പണം വാങ്ങിയുള്ള മിജിക് ഷോ അവസാനിപ്പിക്കുകയാണെന്ന് ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മുതുകാട് പറഞ്ഞു.45 വർഷത്തെ പ്രഫഷണൽ മാജിക് ജീവിതമാണ് അവസാനിപ്പിച്ചിരിക്കുന്നത്
ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഇനി പ്രവർത്തിക്കും ജീവിതത്തിന് അർത്ഥം ലഭിച്ചത് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം ആരംഭിച്ചപ്പോഴെന്ന് മുതുകാട്
തിരുവനന്തപുരം പ്രഫഷണൽ മാജിക് ഷോ അവസാനിപ്പിക്കുന്നതായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. നാലര പതിറ്റാണ്ടുകാലത്തെ പ്രഫഷണൽ ഇന്ദ്രജാല ജീവിതമാണ് ഗോപിനാഥ് അവസാനിപ്പിക്കുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് മുതുകാട് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുതുകാട് പറഞ്ഞു.ഇപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരു മാജിക് ഷോ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കുന്നതിന് നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. രണ്ടുംകൂടി മുന്നോട്ടു കൊണ്ടുപോകാനാവില്ല. പ്രഫഷണൽ ഷോ ഇനി നടത്തില്ല- ഗോപിനാഥ് മുതുകാട് പറഞ്ഞു.ഗോപിനാഥ് മുതുകാട് ഏഴാമത്തെ വയസിലാണ് മാജിക്ക് പഠിക്കുന്നത്. പത്താം വയസിൽ ആദ്യ ഷോ നടത്തുകയും 45 വർഷം പ്രഫഷണൽ മാജിക് ജീവിതം തുടരുകയും ചെയ്തു. ഷോകൾ നടത്താൻ നിരന്തരം ഗവേഷണം ആവശ്യമായിരുന്നു. പ്രഫഷണൽ മാജിക് ഷോകൾക്കു വേണ്ടി വാങ്ങിയ ലൈറ്റും ശബ്ദസാമഗ്രികളുമെല്ലാം പൊടിപിടിച്ചു കിടക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ല. പ്രഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം ലഭിച്ചത് ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ്- മുതുകാട് പറഞ്ഞു.

ഒരുപാട് കാലം പണം വാങ്ങി ഷോകൾ ചെയ്തിരുന്നു. ഇനി അത് പൂർണ്ണമായി അവസാനിപ്പിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവ്വകലാശാല സ്ഥാപിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അവർക്കു വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്റർ എന്നിവ സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം. മാജിക്ക് അവസാനിപ്പിക്കുന്നുവെന്നതിന് ഒരു മാജിക്ക് പോലും ചെയ്യില്ല എന്ന് അർത്ഥമില്ല- മുതുകാട് പറഞ്ഞു.കേരളത്തിൽ മൂന്നു ലക്ഷത്തിൽ അധികം ഭിന്നശേഷിക്കാരായ കുട്ടികൾ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ആ കുട്ടികളെ ആർട്ടിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എന്തു ചെയ്യാൻ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മുതുകാട് പറഞ്ഞു.കേരളത്തിൽ ഏറ്റവും ജനകീയനായ മജീഷ്യനാണ് മലപ്പുറം സ്വദേശിയായ ഗോപിനാഥ് മുതുകാട്. മഞ്ചേരി എൻഎസ്എസ് കോളേജിൽ നിന്നും ഗണിശാസ്ത്രത്തിൽ ബിരുദം നേടിയ മുതുകാട് എൽഎൽബി പഠനം ആരംഭിച്ചെങ്കിലും മാജിക്കിനോടുള്ള അഭിനിവേശം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. 1985 മുതൽ മുതുകാട് പ്രഫഷണൽ മാജിക്ക് രംഗത്ത് സജീവമാണ്. 1996ൽ ഏഷ്യയിലെ ആദ്യ മാജിക്ക് അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ എക്സിക്യൂട്ടാവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *